Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Land Taxation

വിസ്മയ ബജറ്റിന് കാതോർത്ത് കേരളം

കാലഹരണപ്പെട്ട കരിനിയമങ്ങൾ പൊളിച്ചെഴുതണം

കാലഹരണപ്പെട്ട റവന്യു, വനം, പരിസ്ഥിതി നിയമങ്ങൾ പൊളിച്ചെഴുതാനുള്ള ആർജവം ഈ ബജറ്റിലൂടെ പ്രകടിപ്പിക്കുമെന്നാണ് കേരളത്തിലെ കർഷകരും പൊതുസമൂഹവും പ്രതീക്ഷിക്കുന്നത്. നിർമാണം, ലൈസൻസ്, പട്ടയം തുടങ്ങിയ നൂലാമാലകളും സാങ്കേതിക തടസങ്ങളും പുതിയ നിയമങ്ങളുണ്ടാക്കി ജനോപകാരപ്രദമാക്കണം. വികലവും വിചിത്രവുമായ മുൻ കോടതി വിധികൾ അടിസ്ഥാനമാക്കാതെ പ്രായോഗിക നടപടികളാണ് വേണ്ടത്.

•കൈവശം വച്ച് അധ്വാനിക്കുന്ന മണ്ണ് സ്വന്തമാക്കാനുള്ള അവകാശം കർഷകനുള്ളതാണ്. പട്ടയം നിക്ഷേധിക്കപ്പെടുന്നവരുടെ മുറവിളിക്ക് നിവൃത്തിയുണ്ടാക്കണം. കരിനിയമങ്ങൾക്കും കടുംപിടിത്തങ്ങൾക്കും ഇനി പ്രസക്തിയില്ല.

•കേരളത്തിൽ ഇനി വനവിസ്തൃതി കൂട്ടേണ്ടതില്ല. വന്യജീവികളെ ഉൾവനത്തിലെ കോർ സോണിൽനിന്ന് പുറത്തേക്കു വരാൻ അനുവദിക്കരുത്. കോർ സോണിനു ചുറ്റുമുള്ള ബഫർ സോണും കടന്ന് പുറത്തുള്ള ടൂറിസ്റ്റ് സോണിലേക്കോ മനുഷ്യവാസ സെറ്റിൽമെന്‍റിലേക്കോ ഒരു വന്യമൃഗവും കടക്കാൻ പാടില്ല. കോടികൾ മുടക്കി നിർമിച്ച വനഭിത്തിയും കിടങ്ങുവേലിയും അപ്പപ്പോൾ അറ്റകുറ്റപ്പണികൾ ചെയ്തു സുരക്ഷിതമാക്കണം.

•പാർക്കാനും മേയാനും ഓരോ വന്യജീവിക്കും നിശ്ചിത ആവാസവിസ്തൃതി ആവശ്യമുണ്ട്. ഇത് മാനദണ്ഡമാക്കി മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കണം. പെരുകി അധികമാകുന്നവയെ അധികാരികൾതന്നെ കൊന്ന് എണ്ണം പരിമിതപ്പെടുത്തണം.

•വനാതിർത്തിയിലും വന്യമൃഗ ഭീഷണിയിലും കഴിയുന്നവരുടെ ജീവനും സ്വത്തിനും സർക്കാർ ഇൻഷ്വറൻസ് ഏർപ്പെടുത്തണം. ജീവനോ സ്വത്തോ നഷ്ടപ്പെട്ടാൽ നഷ‌്ടപരിഹാരം തുച്ഛമാണ്. മോട്ടോർ വാഹന കോടതിയിലേതുപോലെ മരണമോ പരിക്കോ സംഭവിക്കുന്നവരുടെ പ്രായം, ബാധ്യത, സാഹചര്യം എന്നിവ അടിസ്ഥാനമാക്കി കുടുംബം അന്യാധീനപ്പെടാത്ത തോതിൽ നഷ്ടപരിഹാരം നൽകണം.

•റീ ബിൽഡ് കേരള പദ്ധതിയിൽ വനാതിർത്തിയിലെ കൃഷിഭൂമി വിലയ്ക്കെടുക്കുന്ന വനംവകുപ്പിന്‍റെ നയം ശരിയല്ല. തലമുറകളുടെ അധ്വാനം നിസാര വിലയ്ക്ക് വാങ്ങി കർഷകരെ പെരുവഴിലാക്കുന്നത് കാടൻനയമാണ്. കാട്ടുമൃഗത്തെ വനത്തിലടയ്ക്കേണ്ട ചുമതല സർക്കാരിനുള്ളതാണ്. കർഷകന് സ്വന്തം മണ്ണിൽ അന്തസായി ജീവിക്കാനുള്ള അവകാശത്തെ ധ്വംസിക്കരുത്. കാട്ടുമൃഗത്തെ പാർപ്പിക്കാൻ കർഷകനെ സ്വന്തം പാർപ്പിടത്തിൽനിന്ന് ഇറക്കിവിടുന്നത് അനീതിയും ക്രൂരതയുമാണ്.

•വന്യമൃഗം നാട്ടിലിറങ്ങിയാൽ വെടിവയ്ക്കാനുള്ള അനുമതി വനംവകുപ്പിനു മാത്രം പരിമിതപ്പെടാതെ തഹസിൽദാർ ഉൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കും നൽകണം. കൃഷിനാശം വരുത്തുന്ന കാട്ടുപന്നി പോലുള്ള ക്ഷുദ്രജീവികളെ വെടിവയ്ക്കാനുള്ള അനുമതി ഉദാരമാക്കണം.

•വിത്തുണ്ടകൾ വനാതിർത്തിയിൽ നിക്ഷേപിക്കുന്നത് നേട്ടത്തേക്കാൾ കോട്ടമാണുണ്ടാക്കുക. വിത്തുണ്ടകൾ ഡ്രോണ്‍ പോലുള്ള സംവിധാനത്തിൽ ഉൾവനത്തിൽ നിക്ഷേപിച്ചാൽ അവിടെ ഫലവൃക്ഷങ്ങളുണ്ടായി മൃഗങ്ങൾക്ക് ഉൾക്കാട്ടിൽ തീറ്റയാകും. അവ പുറത്തേക്ക് വരില്ല.

•കർഷകരുടെ സൗകര്യത്തിനും കൃഷിയുടെ ഉന്നമനത്തിനും താലൂക്കു തോറും മണ്ണു പരിശോധനാ കേന്ദ്രം സ്ഥാപിക്കണം. ഏറെപ്പേർക്ക് ജോലിയും ലഭിക്കും. നിലവിലെ സൗകര്യം തീരെ പരിമിതമാണ്.

•കാലിവളർത്തൽ കൃഷി അനുബന്ധ തൊഴിലാണെന്നിരിക്കെ ആടുമാടുകളെ വളർത്താൻ ഉദാരമായ സഹായം നൽകണം. ഇക്കാലത്ത് ഒന്നോ രണ്ടോ പശുക്കളെ വളർത്തുക സാന്പത്തികമായി നേട്ടമല്ല. കൂടുതൽ പശുക്കളുള്ള ഫാമുകളാണ് ആവശ്യം. എന്നാൽ 20 പശുക്കൾക്കുമേൽ ഫാം ലൈസൻസ് വേണമെന്ന നിയമം മാറ്റണം. നൂറു പശുക്കളെ വരെ വളർത്താൻ ലൈസൻസ് ഒഴിവാക്കണം.

•വെറ്ററിനറി ഡോക‌്ടർമാരുടെ സേവനം കൂടുതൽ അനിവാര്യമാക്കണം. വേണ്ടിടത്തോളം ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിക്കണം. ഇളവുകളോടെ മരുന്നുകൾ ലഭ്യമാക്കുകയും വേണം.

ഫാ. തോമസ് മറ്റമുണ്ടയിൽ ഇൻഫാം ദേശീയ ചെയർമാൻ

Latest News

Corehub Up